ചിറയിൻകീഴ്: കെ -റെയിൽ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ . കെ- റെയിൽ സമര ഭൂമിയിലൂടെയുള്ള വി.മുരളീധരന്റെ പ്രതിരോധ യാത്രയ്ക്കിടെ അഴൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ- റെയിൽ കേരളത്തിൽ ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത പദ്ധതിയാണ്.കേന്ദ്ര സർക്കാർ ഒരനുമതിയും ഈ പദ്ധതിക്ക് നൽകിയിട്ടില്ല.
ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ ആ ഭാഷതന്നെ ഉപയോഗിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. അതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്തുതന്നെ ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രചരിപ്പിക്കുന്നതിന് കമ്മിറ്റികൾ നിലവിലുണ്ടായിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് പിണറായി വിജയനാണ്. സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ കെ.വി. തോമസ് പങ്കെടുത്തത് അതിനുദാഹരണമാണ്.
വാളയാർ കഴിഞ്ഞാൽ രാഹുൽഗാന്ധിയും സീതാറാം യെച്ചൂരിയും കൈപിടിച്ചാണ് നടക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കൊണ്ടുവന്നത് പരസ്പരം പുകഴ്ത്താൻ വേണ്ടി മാത്രമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇവർ എടുത്തിട്ടുള്ള തീരുമാനങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ. പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഗിരികുമാർ, ട്രഷറർ ബാലമുരളി, വൈസ് പ്രസിഡന്റ് അഡ്വ.കഴക്കൂട്ടം രാജീവ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് നാലുമുക്ക്, ജനറൽ സെക്രട്ടറി ബിനു.ബി.എൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |