പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നുമെത്തിയ ബസിൽ നിന്ന് 82 കിലോ കഞ്ചാവുമായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ബിനീഷ് (39), കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ് (40), ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാൽ (20), മൗമില ദിഗാൽ (31),സുജിത്ത് കുമാർ (31) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാലക്കാട് അസി. എക്‌സൈസ് കമ്മിഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്‌സൈസ് ചെക്പോസ്റ്റ് സംഘം, പാലക്കാട് എക്‌സൈസ് സ്‌പെഷ്യൻ സ്‌ക്വാഡ്, പറളി എക്‌സൈസ് റേഞ്ച്, തൃത്താല റേഞ്ച് ടാസ്‌ക് സംഘം എന്നിവ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് പെരുമ്പാവൂരിലെ മൊത്തവില്പനക്കാർക്ക് നൽകാനാണെന്ന് പ്രതികൾ പറഞ്ഞു.
കൂടാതെ ബസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ മേൽ നടപടികൾക്കായി പാലക്കാട് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പരിശോധനയിൽ അസി. എക്‌സൈസ് കമ്മിഷണർ എം.രാകേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ.അജിത്ത്, സിജോ വർഗീസ്, എൻ.നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ എ.ജയപ്രകാശൻ, പി.എൻ.സനിൽ, ജിഷു ജോസഫ്, ജയരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.അഭിലാഷ്, ആർ.പ്രത്യൂഷ്, എം.പ്രമോദ്, സ്റ്റാലിൻ സ്റ്റിഫൻ, രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിസി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |