ന്യൂഡൽഹി:ഉത്തർ പ്രദേശ് സർക്കാരിലെ 20 ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇനി മുതൽ കാഷ്ലസ് മെഡിക്കൽ ട്രീറ്റ്മെന്റ് ലഭിക്കും. യു പിയിലെ 88 ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും.
സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ലഭിക്കുന്ന ഈ സേവനം നടപ്പിലാക്കുന്നത് സർക്കാർ ഏജൻസിയായ സാഞ്ചിയാണ്. കാഷ്ലസ് മെഡിക്കൽ ട്രീറ്റ്മെന്റ് സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് ചികിത്സ ബില്ലുകൾ മാറികിട്ടാനായി നിരവധി സർക്കാർ വകുപ്പുകളെയും ആശുപത്രികളെയും സമീപിക്കേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് സർക്കാർ നടപടി. ഇതിനായി ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമായി സർക്കാർ പ്രത്യേക കാർഡുകൾ വിതരണം ചെയ്യും. ഈ തീരുമാനത്തിലൂടെ സ്വകാര്യ ആശുപത്രികളിലും പണം നൽകാതെ ചികിത്സ ലഭിക്കും. സർക്കാർ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് യോഗി സർക്കാർ നടപ്പിലാക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |