കണ്ണൂർ: അക്ഷരാർത്ഥത്തിൽ തന്നെ ഓരോപ്രവർത്തകനും ഏറ്റെടുക്കുകയായിരുന്നു കണ്ണൂരിലെ പാർട്ടി കോൺഗ്രസ്. വേദികാണാനും പ്രദർശനങ്ങളിൽ പങ്കെടുക്കാനും ചുവന്ന മണ്ണായ കണ്ണൂരിനെ അറിയാനും ബംഗാളിൽ നിന്നുവരെ പ്രവർത്തകരെത്തി.
നഗരത്തിലെ ഹോട്ടലുകൾ നിറഞ്ഞുകവിഞ്ഞതിനാൽ രണ്ടുദിവസം മുൻപെയെത്തിയവർ പലരും പയ്യാമ്പലം കടൽതീരത്തും കടത്തിണ്ണകളിലും സ്‌റ്റേഡിയത്തിലുംപാർക്കിലുമാണ് വെള്ളം കുടിച്ചും കടലകൊറിച്ചും യാതൊരു പരാതികളില്ലാതെ കഴിഞ്ഞിരുന്നത്.കണ്ണൂരിന്റെ ആതിഥ്യമര്യാദയറിയാനും ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനും ഒഴിവുവേളകളിൽ ഉത്തരേന്ത്യൻ പ്രതിനിധികളും ചെലവഴിച്ചു.തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവടങ്ങളിൽനിന്നും ട്രെയിൻമാർഗം കുട്ടികളും വയോധികരും സ്ത്രീകളുമടക്കം കുടുംബവുമായാണെത്തിയത്.മീനച്ചൂടിൽ ആവേശം തളരാതിരിക്കാൻ അവർ മരച്ചുവട്ടിലും റോഡരികിലും അഭയം തേടി.കമ്മ്യൂണിസ്റ്റ് പാർട്ടി എന്തെല്ലാം പ്രതിസന്ധിയിലും തളരില്ലെന്ന ആവേശമുൾക്കൊണ്ടാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ സംഘാടന മികവും കരുത്തുംകണ്ടും അനുഭവിച്ചും നിറഞ്ഞ മനസോടെ പ്രവർത്തകർ മടങ്ങിയത്.കഴിഞ്ഞഹൈദരബാദ് പാർട്ടി കോൺഗ്രസിൽ കണ്ടതു പോലെ സാധാരണമനുഷ്യരും കർഷകരും തൊഴിലാളികളും കൂട്ടമായെത്തുന്ന ദൃശ്യമാണ് കണ്ണൂരിലും കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |