കോഴിക്കോട്: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഏകീകരണത്തോട് സംസ്ഥാനം സഹകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് വേതനം 311 രൂപയാക്കിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനമറിയിച്ച് മഹിളാ മോർച്ചയുടെ പോസ്റ്റ്കാർഡ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ഇന്ധന നികുതിക്ക് പുറമെ കേന്ദ്ര എക്‌സൈസ് നികുതിയുടെ 40 ശതമാനവും സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുകയും അതേസമയം കൊള്ളലാഭം ഉണ്ടാക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് സജീവൻ പറഞ്ഞു.
മഹിളാ മോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.കെ.സുപ്രിയ, രമ്യ സന്തോഷ്, ശോഭ സരേന്ദ്രൻ, സോമിത ശശികുമാർ, സഗിജ സത്യൻ, റൂബി പ്രകാശ്, ആനന്ദി, മുത്തുകുമാരി, സുപ്രിയ.വി, രഞ്ജിത പ്രകാശൻ, ജലജ, നിസി ബൈജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |