യുവേഫ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ് ചെൽസിയെയും ബയേൺ വിയ്യാറയലിനെയും നേരിടുന്നു.
ആദ്യ പാദ ക്വാർട്ടറിലെ വൻ വിജയത്തിന്റെ ബലത്തിലാണ് റയൽ ഇന്ന് സ്വന്തം തട്ടകത്തിൽ ചെൽസിയെ നേരിടാനിറങ്ങുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ചെൽസിയുടെ തട്ടകത്തിൽചെന്ന് 3-1നാണ് റയൽ വിജയിച്ചത്. സൂപ്പർ താരം കരിം ബെൻസേമയാണ് റയലിന്റെ മൂന്ന് ഗോളുകളും നേടിയത്.
കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റയൽ ഇന്നിറങ്ങുക.
റയലിനോട് തോറ്റ ശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ 6-0ത്തിന് സതാംപ്ടണിനെ തോൽപ്പിച്ച ചെൽസി വീര്യം വീണ്ടെടുത്തിരുന്നു.
മറ്റൊരു രണ്ടാം പാദമത്സരത്തിൽ ആദ്യ പാദത്തിലെ അപ്രതീക്ഷിത തോൽവിക്ക് പകരം വീട്ടാനാണ് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് വിയ്യാറയലിനെതിരെ രംഗത്തിറങ്ങുന്നത്.
ആദ്യ പാദത്തിൽ വിയ്യാറയലിന്റെ തട്ടകത്തിൽ ചെന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ തോറ്റത്.
ഇന്ന് സ്വന്തം തട്ടകത്തിൽ മികച്ച മാർജിനിൽ വിജയം നേടി സെമിയിലെത്താമെന്നാണ് റോബർട്ട് ലെവൻഡോവ്സ്കിയുടെയും സംഘത്തിന്റെയും പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |