ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് 50 ലക്ഷം രൂപയ്ക്ക് വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് ആരോപണം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട കേസാണിത്.
യങ് ഇന്ത്യ ആൻഡ് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ ഭാരവാഹിയായിരുന്നു ഖാർഗെ. കേസിൽ അസോസിയേറ്റഡ് ജേർണലിന്റെ ഹരിയാനയിലെ പഞ്ച്കുലയിലെ 64 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയിരുന്നു. ഈ ഭൂമി അന്നത്തെ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ അസോസിയേറ്റ് ജേർണലിന് അനധികൃതമായി അനുവദിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
2013ൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |