SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.17 PM IST

സ്വിഫ്ട് 'പറന്നു' തുടങ്ങി,​ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു

swift

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി രൂപീകരിച്ച സ്വിഫ്ടിന്റെ ബസുകൾ യാത്ര തുടങ്ങി. തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.
കെ.എസ്.ആർ.ടി.സിയെ അഭിവൃദ്ധിയിലെത്തിക്കാനുള്ള പരിശ്രമത്തിന് സർക്കാറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരുവിലേക്കുള്ള എ.സി സ്ലീപ്പർ ബസാണ് ആദ്യം പുറപ്പെട്ടത്. ഇന്നു മുതൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കും.

സ്വിഫ്ടിനു വേണ്ടി വാങ്ങിയ ബസുകളെല്ലാം തമ്പാനൂരിൽ അണിനിരത്തിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. ഗ്രാമ വണ്ടി ഗൈഡ് പ്രകാശനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. സി.എം.ഡി ബിജു പ്രഭാകർ സ്വാഗതം പറഞ്ഞു.
116 ബസുകളിൽ 99 ബസുകൾ ഓട്ടത്തിന് സജ്ജമായി. ഡ്രൈവർ കം കണ്ടക്ടർ വിഭാഗത്തിലായി 319 ജീവനക്കാരെ നിയമിച്ചിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.