കോട്ടയം. വേനൽമഴയിൽ ജില്ലയിലെ കാർഷിക മേഖലയിൽ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. നെല്ല്, വാഴ, റബര്‍, അടയ്ക്ക, കൊക്കോ,കുരുമുളക്, ജാതിക്ക, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍കൃഷിയ്ക്കാണ്. 1071.52 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. നഷ്ടം 16.07 കോടി രൂപ. പായിപ്പാട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍, ചെറുവാണ്ടൂര്‍, പേരൂര്‍, വാകത്താനം, വൈക്കം മേഖലകളിലാണ് നെല്‍കൃഷിയില്‍ ഏറ്റവുമധികം നാശമുണ്ടായിട്ടുള്ളത്.
54723 കുലച്ചവാഴകളും 32073 കുലയ്ക്കാത്ത വാഴകളും നശിച്ചു. നഷ്ടം 4. 56 കോടി. 27.38 ഹെക്ടറിലെ പച്ചക്കറികള്‍ നശിച്ചതില്‍ 12.04 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ടാപ്പിംഗ് ഉള്ള 2431 റബർ മരങ്ങളും ടാപ്പുചെയ്യാത്ത 995 റബർ മരങ്ങളും നശിച്ചു. 4.58 ഹെക്ടറിലെ തെങ്ങ്, 4.48 ഹെക്ടറിലെ കുരുമുളക്, 303 ജാതി മരങ്ങൾ , 2.60 ഹെക്ടറിലെ കപ്പകൃഷി തുടങ്ങിയവയും നശിച്ചു.
മാടപ്പളളിയിലാണ് ഏറ്റവുമധികം കൃഷി നാശം . 685.01 ഹെക്ടറിലായി 10.30 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ബ്ലോക്ക് തലത്തിൽ നാശനഷ്ടങ്ങളുടെ കണക്ക്.
ഏറ്റുമാനൂര്‍ . 145.35 ഹെക്ടര്‍. നഷ്ടം 2.11 കോടി.
കടുത്തുരുത്തി . 149.84 ഹെക്ടര്‍. നഷ്ടം 4.69 കോടി.
കാഞ്ഞിരപ്പള്ളി . 7.55 ഹെക്ടര്‍. നഷ്ടം15.98 ലക്ഷം.
പാലാ . 78.41 ഹെക്ടര്‍ . നഷ്ടം14.49 ലക്ഷം.
പള്ളം . 79.22 ഹെക്ടര്‍ . നഷ്ടം 1.20 കോടി.
പാമ്പാടി . 3.36 ഹെക്ടര്‍. നഷ്ടം 35.33 ലക്ഷം.
ഉഴവൂര്‍. 53.56 ഹെക്ടര്‍ . നഷ്ടം 91.45 ലക്ഷം.
വൈക്കം. 50.27 ഹെക്ടര്‍. നഷ്ടം 1.41 കോടി
വാഴൂര്‍ . 19.14 ഹെക്ടര്‍. നഷ്ടം 27.59 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |