മുംബയ്: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് കമ്പനികളുടെ പട്ടികയിൽ ഇടം നേടി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ.എച്ച്.സി) 3,850 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചതോടെയാണ് അദാനി ഗ്രീനിന്റെ ഓഹരിവില ഉയർന്നത്.
422,526 കോടിയുടെ വിപണി മൂല്യവുമായി ഭാരതി എയർടെല്ലിനെ പിന്തള്ളി പത്താമതാണ് നിലവിൽ അദാനി ഗ്രൂപ്പ്. 20 ശതമാനത്തിന്റെ നേട്ടമാണ് കഴിഞ്ഞദിവസങ്ങളിൽ അദാനി ഗ്രീൻ നേടിയത്. 416,526 കോടി രൂപയാണ് എയർടെല്ലിന്റെ വിപണി മൂല്യം. റിലയൻസ് (1,765,504 കോടി), ടി.സി.എസ് (1,352,532 കോടി), എച്ച്.ഡി.എഫ്.സി ബാങ്ക് (829,724) എന്നിവയാണ് വിപണി മൂല്യത്തിൽ രാജ്യത്തെ ആദ്യ മൂന്ന് കമ്പനികൾ. അദാനി ഗ്രൂപ്പിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് (15,400 കോടി) ഐ.എച്ച്.സി നടത്തുന്നത്. അദാനി ഗ്രീൻ എനർജിയെ കൂടാതെ അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവയിലും കമ്പനി നിക്ഷേപിക്കും. അദാനി ട്രാൻസ്മിഷനിൽ 3,850 കോടി വീതവും അദാനി എന്റർപ്രൈസസിൽ 7,700 കോടി രൂപയുമാണ് ഐ.എച്ച്.സി നിക്ഷേപിക്കുക.
121ബില്യണും കടന്ന് അദാനി
121.9 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഫോബ്‌സ് റിയൽ ടൈം ബില്യണയർ പട്ടികയിൽ ആറാമതാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ആസ്തി 100 ബില്യൺ കടന്ന, പട്ടികയിലെ ഏക ഏഷ്യക്കാരനും ഗൗതം അദാനി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |