കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇത്തവണ ഒരുക്കുന്നത് നൂറ് പ്രാദേശിക വിഷു ചന്തകൾ . ഒരു കോടി രൂപയുടെ വിറ്റുവരവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
14 വരെ നീണ്ടുനിൽക്കുന്നതാണ് സി.ഡി. എസ് തലത്തിൽ സംഘടിപ്പിക്കുന്ന ഈ ചന്തകൾ .
ജില്ലയിലെ നാലായിരത്തിലധികം വരുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ഇതുവഴി വിപണി ലഭ്യമാക്കും. ഒരു എ. ഡി.എസിൽ നിന്നും ചുരുങ്ങിയത് ഒരു ഉത്പന്നം എന്ന രീതിയിൽ ജില്ലയിലെ 1500 എ.ഡി.എസുകളുടെ പങ്കാളിത്തം ഉറപ്പും വരുത്തിയാണ് ഇത്തവണത്തെ ചന്ത സംഘടിപ്പിക്കുന്നത്. ജില്ലയിലെ മഹിള കർഷക ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും.
വിഷു ചന്തയുടെ അനുബന്ധമായ് പേരാവൂർ, ശ്രീകണ്ഠാപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആടുചന്തകളും ഒരുക്കിയിട്ടുണ്ട്. വളർത്തിനും ഇറച്ചി ആവശ്യങ്ങൾക്കുമുള്ള മലബാറി, ജെമുനാ പ്യാരി തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെട്ടവ ചന്തയിൽ ലഭ്യമാണ്. ആട് വളർത്തൽ ഉപജീവനമാക്കിയ കുടുംബശ്രീ അംഗങ്ങളെ ഇടനിലക്കാരെ ഒഴിവാക്കി മെച്ചപ്പെട്ട വില ലഭ്യമാക്കുകയാണ് ഈ ചന്തകളിലൂടെ കുടുംബശ്രീലക്ഷ്യമിടുന്നത്.
നാലായിരം പേർക്ക് താങ്ങ്
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നാലായിരത്തിലധികം വരുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി തേടുകയാണ് വിഷുചന്തയിലൂടെ. ഒരു സി.ഡി. എസിൽ നിന്നും ചുരുങ്ങിയത് ഒരു ഉൽപന്നമെന്ന രീതിയിൽ ജില്ലയിലെ 1500ത്തിലധികം സി.ഡി.എസുകളുടെ പങ്കാളിത്തം ഉറപ്പും വരുത്തിയാണ് ഇത്തവണത്തെ ചന്ത സംഘടിപ്പിക്കുന്നത്. ജില്ലയിലെ മഹിള കർഷക ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |