കാസർകോട്; ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പത്താംതരം വിദ്യാർത്ഥിനി മുളിയാർ ആൽനടുക്കത്തെ ഷുഹൈല (15) ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കും. കഴിഞ്ഞ മാർച്ച് 30 ന് വൈകീട്ട് ആറരയോടെയാണ് വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മയക്കുമരുന്നു മാഫിയകളിൽപെട്ട് മുളിയാർ മുലയടുക്കം സ്വദേശികളായ നാല് യുവാക്കൾ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തതായി കുടുംബം ഇന്നലെ ഉച്ചക്ക് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. നിരന്തരം പെൺകുട്ടിയെ ഈ സംഘം ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി സഹോദരൻ റഊഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് കേസന്വേഷണം സ്വന്തം മേൽനോട്ടത്തിൽ നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ഉറപ്പു നൽകിയത്.
അന്വേഷണമാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ
വിദ്യാർത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഭാരവാഹികൾ എസ്.പി ,ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.പി .ടി .എ പ്രസിഡൻറ് ഷുക്കൂർ ചെർക്കള, അദ്ധ്യാപകരായ ടി.എ.സമീർ ,രാജേഷ് പാടി ,ഇ.ജെ.സബാസ്റ്റ്യൻ, പി.ടി.എ അംഗം മുഹമ്മദ് കുഞ്ഞി എന്നിവരാണ് നിവേദനം നൽകിയത്.വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നേരത്തെ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |