SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.49 PM IST

101 ഇടങ്ങളിൽ വിഷു വിപണന മേളയുമായി കുടുംബശ്രീ

1
1

തൃശൂർ: കൊവിഡ് മഹാമാരി ഒഴിഞ്ഞ് നാടുണർന്നപ്പോൾ വിഷുവിന് വിഷരഹിത പച്ചക്കറിയും നാടൻ വിഭവങ്ങളുമായി കുടുംബശ്രീയും വിപണിയിലേക്ക്. ജില്ലയിലെ 100 സി.ഡി.എസുകളിലായി 101 സ്ഥലങ്ങളിൽ ചുരുങ്ങിയത് മൂന്ന് ദിവസം മുതൽ അ‌ഞ്ചു ദിവസം നീളുന്ന വിഷു വിപണന മേള നടത്തുന്നു. രണ്ടായിരത്തിലേറെ എം.ഇ യൂണിറ്റുകളും 1500 ലേറെ സംഘകൃഷി ഗ്രൂപ്പുകളും മേളയിൽ പങ്കെടുക്കും.

'വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നിയാണ് കുടുംബശ്രീ വിഷു വിപണന മേളകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്ന ഹരിത മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വിഷു വിപണന മേളകൾ. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ ചെയർമാനായും സി.ഡി.എസ് ചെയർപേഴ്‌സന്മാർ കൺവീനറായും സംഘാടക സമിതികൾ രൂപീകരിച്ചാണ് മേളകൾ നടത്തുന്നത്.

കൊവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. മേളയിലൂടെ 75 ലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

- ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ

കുടുംബശ്രീ ഉത്പന്നങ്ങൾ

  • അച്ചാറുകൾ
  • ചിപ്‌സുകൾ
  • നാടൻ പച്ചക്കറികൾ
  • കായക്കുലകൾ
  • ഉണ്ണിയപ്പം
  • കൊണ്ടാട്ടങ്ങൾ
  • പപ്പടങ്ങൾ
  • പുളിഞ്ചി
  • പലഹാരങ്ങൾ
  • ധാന്യപൊടികൾ
  • വെളിച്ചെണ്ണ
  • തുണിത്തരങ്ങൾ
  • നാളികേരം
  • ചക്ക ഉത്പന്നങ്ങൾ
  • പായസങ്ങൾ

  • ലക്ഷ്യം

കുടുംബശ്രീയുടെ തനത് ഉത്പന്നങ്ങളും, നാടൻ പച്ചക്കറികളും, മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.