കോഴിക്കോട്: ജില്ലയിലെ കലുങ്കുകളും ഡ്രെയിനേജുകളും മേയ് 15നകം വൃത്തിയാക്കാൻ ജില്ലാ കളക്ടർ എൻജിനീയറിംഗ് വകുപ്പ് തലവൻമാർക്ക് നിർദ്ദേശം നൽകി. നിർദ്ദേശം ലംഘിക്കുന്നതിലൂടെ ദുരന്തങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
വേനൽ മഴയിൽ പലസ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. വേനലിലും തുടർന്നുള്ള മഴക്കാലത്തും സാംക്രമിക രോഗങ്ങൾ തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
വെള്ളപ്പൊക്കം തടയുന്നതിനും കാലവർഷക്കെടുതി ലഘൂകരിക്കുന്നതിനുമുള്ള ആക്ഷൻപ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |