ഓച്ചിറ: ഉത്സവത്തിനിടെ രണ്ടേകാൽ വയസുകാരനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ കൂടി പിടിയിലായി. ഓച്ചിറ പായിക്കുഴി സ്വദേശി അഭിജിത്ത് (21), സഹോദരൻ അനിജിത്ത് (19), പായിക്കുഴി ചിറയിൽ വീട്ടിൽ വിനീത് (20) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഇവരുടെ സുഹൃത്തായ രഞ്ചു കുട്ടിയുടെ പിതാവ് അഖിലിൽ നിന്ന് രണ്ടുവർഷം മുമ്പ് സ്വർണകമ്മൽ വാങ്ങി പണയം വച്ചിരുന്നു. കമ്മൽ തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് കമ്മലിന്റെ വില അഖിലിന്റെ ഭാര്യ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്കേറ്റവും ഉണ്ടായി. കഴിഞ്ഞ 3ന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ചുടുകട്ട കൊണ്ടുള്ള ഇടിയിൽ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും ചികിത്സയിലാണ്. ഒളിവിലായിരുന്ന രഞ്ചുവിനെ കഴിഞ്ഞ 7ന് പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |