തിരുവനന്തപുരം: ഇന്ത്യയെ വിറ്റുതുലയ്ക്കുന്നതിന്റെ തുടർച്ചയാണ് ലാറ്റക്‌സ് സ്വകാര്യവത്കരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസമ്പത്ത് കുത്തക മുതലാളിമാർക്ക് വിറ്റഴിക്കുന്ന മോദി ഭരണകൂടം ജനങ്ങളുടെ സമ്പത്താകെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് സ്വകാര്യവത്കരണത്തിനെതിരെ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിന് മുന്നിൽ നടന്ന ബഹുജന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ സി. ദിവാകരൻ, എൻ. രാജൻ, വി.ശശി എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വെങ്ങാനൂർ ബ്രൈറ്റ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണൻ, സോളമൻ വെട്ടുകാട്, അരുൺ കെ.എസ്, മീനാങ്കൽ കുമാർ, മനോജ് ബി. ഇടമന, എം.ജി. രാഹുൽ, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |