കോട്ടയം. സിവൽവർ ലൈൻ ബഫർ സോണിലുള്ള വീടിന്റെ രണ്ടാം നിലപണിയുന്നതിനെച്ചൊല്ലി പനച്ചിക്കാട് പഞ്ചായത്തിലുണ്ടായ വിവാദത്തിന് താത്ക്കാലിക വിരാമം.ആദ്യം അപേക്ഷ നിരസിച്ച പഞ്ചായത്ത് സെക്രട്ടറി പ്രതിഷേധത്തിനൊടുവിൽ ഇന്നലെ അനുമതി നൽകി.
വീടിന് രണ്ടാംനില പണിയാൻ അനുമതി തേടി ഡിസംബറിലാണ് ജിമ്മി പനച്ചിക്കാട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. പഞ്ചായത്ത് അധികൃതർ സ്ഥലപരിശോധനയ്ക്ക് എത്തിയപ്പോൾ സ്ഥലം ബഫർ സോൺ പരിധിയിലാണെന്നു കണ്ടെത്തി. ഇതോടെ കെ-റെയിൽ തഹസിൽദാരുടെ അനുമതി നേടണമെന്ന് അറിയിക്കുകയായിരുന്നു. സെക്രട്ടറി നൽകിയ കത്ത് ഫെബ്രുവരിയിൽ കോട്ടയം കളക്ടറേറ്റിലെത്തി കൈമാറി. ആഴ്ചതോറും കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് ജിമ്മി മാദ്ധ്യമങ്ങളെ സമീപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സി.പി.എം ലോക്കൽ കമ്മിറ്റി പഞ്ചായത്തിൽ ഉപരോധസമരം നടത്തി. ഇതോടെ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ 750 രൂപ ഫീസ് സ്വീകരിച്ച് വീടിന്റെ രണ്ടാം നില പണിയാൻ അനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |