മുംബയ് : 2011 ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് എം.എസ്. ധോണിക്ക് മാത്രം നൽകുന്നതിനെതിരെ മുൻഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ഡൽഹി– കൊൽക്കത്ത മത്സരം തുടങ്ങുന്നതിനു മുൻപുള്ള ടോക് ഷോയിലാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം, 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗം കൂടിയായിരുന്നു ഹർഭജൻ,
ആ ക്രെഡിറ്റ് ടീമംഗങ്ങള്‍ക്ക് മുഴുവനുള്ളതാണെന്നും ധോണി ഒറ്റക്ക് നേടിയ ജയമല്ലെന്നുമായിരുന്നു ഹര്‍ഭജന്‍റെ വാദം. ക്രിക്കറ്റ് എല്ലായ്പ്പോഴും കൂട്ടായ പരിശ്രമമാണെന്നും ഒറ്റക്കൊരാള്‍ക്കും അതിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2020 സീസണിൽ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ശ്രേയസ് അയ്യറിന്‍റെ നേതൃത്വത്തില്‍ ടീം ഫൈനലിലെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശ്രേയസിന്‍റെ നായകമികവിനെ പ്രശംസിച്ച മുഹമ്മദ് കൈഫിന് മറുപടിയായാണ് ഹര്‍ഭജന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
അയ്യർ ഡൽഹിയെ ഐ.പി.എൽ ഫൈനൽ വരെ എത്തിച്ചുവെന്ന കൈഫിന്‍റെ വിലയിരുത്തലിനോട് ഹർഭജൻ യോജിച്ചില്ല. ഒരു കാര്യം മനസ്സിലാകുന്നില്ല. ശ്രേയസ് അയ്യർ ടീമിനെ ഫൈനലിൽ എത്തിച്ചെന്നോ? ടീമിലെ സഹ താരങ്ങൾ മറ്റുവല്ല കളികളിലും ഏർപ്പെട്ടിരിക്കുകയായിരുന്നോ അപ്പോൾ?’– ഹർഭജൻ ചോദിച്ചു.പിന്നാലെ 2011 ലോകകപ്പിലെ കാര്യം ഹർഭജൻ ചൂണ്ടിക്കാട്ടി. ‘ഓസ്ട്രേലിയ ലോകകപ്പ് ജയിക്കുമ്പോൾ തലക്കെട്ടുകൾ ഇങ്ങനെയാണ്, ഓസ്ട്രേലിയ ലോകകപ്പ് ജയിച്ചു. പിന്നീട് ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോൾ എല്ലാവരും പറഞ്ഞു, എം.എസ്. ധോണിയാണു ലോകകപ്പ് ജയിച്ചതെന്ന്. എന്താ, ടീമിലെ മറ്റുള്ള 10 പേരും അപ്പോൾ ലസ്സി കുടിക്കാൻ പോയിരിക്കുകയായിരുന്നോ? ഗംഭീർ എന്താണു ചെയ്തിരുന്നത്? മറ്റുള്ളവരോ? ഇതൊരു ടീം ഗെയിമല്ലേ. ഏഴോ എട്ടോ പേർ നന്നായി കളിച്ചാൽ മാത്രമേ ഒരു ടീം ജയിക്കുകയും ടൂർണമെന്റുകളിൽ മുന്നേറുകയും ചെയ്യൂ,’– ഹർഭജൻ പറഞ്ഞു.
Bhajji on 🔥🤣🤣🤣... But no hate for MS 👍 pic.twitter.com/4tXxc90lt6
— Arghya Dey (@91_arghya) April 11, 2022
ശ്രീലങ്കയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ, 91 റൺസോടെ പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചതിൽ നിർണായക പങ്കു വഹിച്ച താരമാണു ധോണി. 97 റൺസ് നേടിയ ഗൗതം ഗംഭീറായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ, ധോണിയെയാണ് ഫൈനലിലെ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |