തൃശൂർ: വിഷു - ഈസ്റ്റർ - പൂരം ഉത്സവകാലത്ത് തൃശൂരിലെ ജനങ്ങൾക്ക് ചെളിയില്ലാതെ കുടിക്കാനുള്ള ശുദ്ധജലം ലഭ്യമാകില്ലായെന്ന മേയറുടെ പ്രസ്താവന ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഈ സാഹചര്യത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ വിഷു, ഈസ്റ്റർ, തലേദിവസങ്ങളിൽ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തും.
സൗജന്യ കുടിവെള്ള വിതരണം കോർപ്പറേഷൻ ഓഫീസിൽ മുന്നിൽ നിന്ന് 14 ന് രാവിലെ പത്തിന് ആരംഭിക്കും. കുടിവെള്ള പ്രശ്‌നത്തിൽ സമരം ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച മേയർ രാജിവയ്ക്കുക,
നഗരവാസികൾക്ക് ചെളിവെള്ളം കൊടുക്കുന്ന കോർപ്പറേഷൻ ഭരണസമിതിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കൗൺസിലർമാർ കോർപ്പറേഷന് മുന്നിൽ 16ന് രാവിലെ പത്ത് മുതൽ അഞ്ച് വരെ ഏകദിന സത്യഗ്രഹസമരം ചെയ്യും.
അനാവശ്യമായി കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങി കൂട്ടി ഭൂമിക്കടിയിൽ കുഴിച്ചിട്ടിട്ടും ഈ പൈപ്പിൽ കൂടി ഇതുവരെ കുടിവെള്ളം കടത്തിവിട്ടില്ലെന്നും പിന്നെ എന്തിനാണ് കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങിക്കൂട്ടിയതെന്നും സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |