തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഒരു വിഭാഗം ഓഫീസർമാർ നടത്തുന്ന ജനദ്രോഹ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടത് ഭരണത്തിൽ അധികാര ദുർവിനിയോഗത്തിലൂടെ നടത്തിയ അഴിമതി മൂടി വയ്ക്കാൻ വേണ്ടിയുള്ള പദ്ധതിയാണിത്. ഓഫീസർതല സംഘടനയാണ് കഴിഞ്ഞ ഭരണകാലത്ത് സൂപ്പർ മന്ത്രിയായി പ്രവർത്തിച്ച് കെ.എസ്.ഇ.ബിയെ നിയന്ത്രിച്ചിരുന്നത്. അതിലൂടെ കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് സംഘടനയും വ്യക്തികളും നേടിയതെന്ന് ആക്ഷേപമുണ്ട്. ആ കൂട്ടുകച്ചവടത്തിൽ പങ്കാളി ആയതുകൊണ്ടാണ് പാർട്ടിപോലും പിന്തുണയ്ക്കാതിരുന്നിട്ടും അന്നത്തെ വൈദ്യുതി മന്ത്രി എം.എം.മണി പിന്തുണയുമായി രംഗത്ത് വന്നത്. മണിയുടെ ബന്ധു നിയന്ത്രിക്കുന്ന സഹകരണസംഘത്തിന് അനധികൃതമായി കെ.എസ്.ഇ.ബി യുടെ ഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോൾ അതിന് തടയിടാനാണ് സമരവുമായി ഇവർ രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |