പാലക്കാട്: ജില്ലയിൽ ഇതുവരെ പെയ്തത് 30 ശതമാനം അധിക വേനൽമഴ. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 14 വരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരമാണിത്. ഈ കാലയളവിൽ 58.3 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 75.6 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഇതനുസരിച്ച് 30 ശതമാനം അധികമഴയാണ് ജില്ലയിൽ ലഭിച്ചത്. സംസ്ഥാനത്ത് ഈ കാലയളവിൽ 129 ശതമാനം അധിക വേനൽമഴയാണ് ലഭിച്ചത്. 78.3 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 178.9 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. മാർച്ചിൽ 42 ഡിഗ്രി ചൂടിൽ തിളച്ചുമറിഞ്ഞ ജില്ലയ്ക്ക് ആശ്വാസമായാണ് വേനൽമഴ എത്തിയത്. ഇന്നും ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 13 ന് രാവിലെ എട്ടു മുതൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള മണിക്കൂറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലങ്കോട് മേഖലയിലാണ്. 20 മില്ലീ മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. പാലക്കാട് മേഖലയിലാണ് കുറവ് രേഖപ്പെടുത്തിയത്. 0.2 മില്ലീ മീറ്റർ. എന്നാൽ ആലത്തൂർ, മണ്ണാർക്കാട് മേഖലകളിൽ മഴ ലഭിച്ചില്ല.
മറ്റു മേഖലകളിൽ ലഭിച്ച മഴ
പട്ടാമ്പി- 17.4,
ചിറ്റൂർ- 17,
തൃത്താല- 9.8,
പറമ്പിക്കുളം- 3,
ഒറ്റപ്പാലം- 2.8
മറ്റു ജില്ലകളിലെ പെയ്ത വേനൽമഴയുടെ കണക്ക് (മാർച്ച് ഒന്നുമുതൽ ഏപ്രിൽ 14വരെ)
ജില്ല- ലഭിച്ചത്- ലഭിക്കേണ്ടത് (മില്ലീ മീറ്ററിൽ)
1.തിരുവനന്തപുരം- 131.2- 98.3
2.കൊല്ലം- 232.6- 131.9
3.പത്തനംതിട്ട- 444.7- 145.4
4.ആലപ്പുഴ- 244.2- 108.1
5.കോട്ടയം- 327.1- 109.4
6.ഇടുക്കി- 233.5- 101.2
7.എറണാകുളം- 255.5- 72.3
8.തൃശൂർ- 76- 59.1
9.പാലക്കാട്- 75.6- 58.3
10.മലപ്പുറം- 105.6- 59.3
11.കോഴിക്കോട്- 110.5- 54
12.വയനാട്- 126.8- 55.3
13.കണ്ണൂർ- 74.2- 34.5
14.കാസർകോട്- 172.7- 25.8
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |