കോട്ടയം . രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഈസ്റ്റർ ആഘോഷിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. പുലർച്ചെ മുതൽ ഇറച്ചി കടകളിലും അറവുശാലകളിലും വലിയ തിരക്കായിരുന്നു. ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ഗ്രാമപ്രദേശങ്ങളിലെ ഇറച്ചി കടകളിൽ നീണ്ടനിര ദൃശ്യമായിരുന്നു. പുലർച്ചെ തുടങ്ങിയ വില്പന വൈകിട്ട് വരെ നീണ്ടു. പലരും മണിക്കൂറുകൾ നിരയിൽ നിന്നാണ് ഇറച്ചി വാങ്ങി മടങ്ങിയത്. ചിലർ നിരാശരായി മടങ്ങിപ്പോയി. പോത്ത്, കോഴി, പന്നി, കറിയെല്ല്, വാരി എന്നിവയ്ക്കായിരുന്നു ഡിമാൻഡ്. എന്നാൽ പലയിടത്തും കറിയെല്ല് കിട്ടാനില്ലായിരുന്നു. പോത്തിറച്ചി 380, പന്നി 280, കോഴി 145 എന്നിങ്ങനെയായിരുന്നു വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |