SignIn
Kerala Kaumudi Online
Friday, 29 March 2024 6.18 PM IST

കതിരടർന്ന് പാടങ്ങൾ,​ പ്രതീക്ഷയറ്റ് കർഷകർ

1
കൊടിയത്തൂർ ചെറുവാടി പാടശേഖരത്തിൽ പകുതി വെള്ളത്തിൽ മുങ്ങി കിടക്കുന്ന നെൽകൃഷി

കോഴിക്കോട്: കാലം തെറ്രിയ മഴ ഇക്കുറിയും കർഷകർക്ക് സമ്മാനിച്ചത് സങ്കടക്കണ്ണീർ. ഇപ്പോൾ കൊയ്ത്തുത്സവം നടക്കേണ്ടിയിരുന്ന കോഴിക്കോട്ടെ നെൽപാടങ്ങൾ പലതും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്.പലവിധ പ്രതിസന്ധികൾ അതിജീവിച്ച് വളർന്ന വാഴകൾ കാറ്റിൽ ഒടിഞ്ഞു കിടക്കുന്നു. പൊതുവേ രണ്ടോ മൂന്നോ ഇടമഴ കൊണ്ട് അവസാനിക്കേണ്ട വേനൽമഴ തുടർച്ചയായി പെയ്തത് കർഷകർക്ക് വൻ നഷ്ടമാണുണ്ടാക്കിയത്.

എപ്രിൽ പകുതിയോടെ ആരംഭിക്കേണ്ട കൊയ്ത്ത് നടത്താനാവാതെ പ്രതിസന്ധിയിലാണ് കർഷകർ. മൂപ്പെത്തിയവയായതിനാൽ മുളച്ച് പോകാനും സാദ്ധ്യതയുണ്ട്. നെൽകതിരിന്റെ പകുതി വരെയും വെള്ളത്തിൽ മുങ്ങി കിടക്കുന്നതിനാൽ കൊയ്തെടുക്കാൻ വലിയ ചെലവ് വരും. സാധാരണക്കാരായ കർഷകർക്ക് ഇത് താങ്ങാനാവില്ല. കൊടിയത്തൂർ ചെറുവാടിയിൽ മാത്രം 100 ഏക്കറോളം നെൽവയലാണ് വെള്ളത്തിൽ മുങ്ങിയത്. പേരാമ്പ്രയിൽ 35 ഏക്കറോളം സ്ഥലവും വെള്ളത്തിൽമുങ്ങി. കർഷകർക്ക് വൈക്കോൽ കൂടി കിട്ടിയാലെ ലാഭമാകൂ. എന്നാൽ വൈക്കോൽ ഇനി കിട്ടാൻ സാദ്ധ്യതയില്ലെന്നും നെല്ലെങ്കിലും കിട്ടണമെങ്കിൽ വെള്ളം താഴണമെന്നാണ് കർഷകർ പറയുന്നത്.

ജില്ലയിൽ മഴയിൽ 2141 കർഷകരുടെ 41.85 ഹെക്ടർ വാഴകൃഷിയാണ് പൂർണമായും നശിച്ചത്. പലതും ഒടിഞ്ഞുവീണു. മറ്റുള്ളവയുടെ ഇലകൾ പഴുത്ത് മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്.

വാഴകൃഷി നശിച്ചത്- 41.85 ഹെക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.