പറവൂർ: വടക്കേക്കര ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ മഹോത്സവ എഴുന്നള്ളിപ്പിന് ഭഗവാന്റെ തിടമ്പേറ്റുന്നതിനായി നടന്ന ആനകളുടെ തലപ്പൊക്കമത്സരത്തിൽ അമ്പാടി ബാലനാരായണൻ ജേതാവായി. രണ്ട് ചേരുവാരങ്ങൾ തമ്മിൽ നടന്ന തലപ്പൊക്കമത്സരത്തിൽ വടക്കേ ചേരുവാരത്തിന് വേണ്ടി അമ്പാടി ബാലനാരായണനും തേക്കേ ചേരുവാരത്തിന് വേണ്ടി പേരൂർ ശിവനുമാണ് അണിനിരന്നത്. ക്ഷേത്രമുറ്റത്ത് ഒരുക്കിയ പ്രത്യേക സ്ഥലത്ത് ആയിരക്കണത്തിന് ആനപ്രേമികളുടെ ആരവങ്ങൾക്കിടന നടന്ന മത്സരം പത്ത് മിനിറ്റ് നീണ്ടു. ഏറ്റവും കൂടുതൽ സമയം തലഉയർത്തിപ്പിടിക്കുന്ന ആനയ്ക്കാണ് ഭഗവാന്റെ തിടമ്പേറ്റുന്നതിന് അർഹത. തുടർന്ന് ക്ഷേത്രം മേൽശാന്തി ടി.കെ. ഉണ്ണിക്കൃഷ്ണൻ ഭഗവാന്റെ തിടമ്പ് അമ്പാടി ബാലനാരായണന്റെ പുറത്ത് എഴുന്നള്ളിച്ചതോടെ കാഴ്ചശ്രീബലി ആരംഭിച്ചു. വൈകിട്ട് പകൽപ്പൂരവും വർണാഭമായ കുടമാറ്റവും മോതിരംവച്ചുതൊഴലും നടന്നു. ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയ്ക്കു ശേഷം കൊടിയിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |