തൃക്കാക്കര: യുവതിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ വാടാനപ്പളളി സ്വദേശി പണിക്കവീട്ടിൽ ഷഫീഖിനെയാണ് (43) തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പൊലീസ് പറയുന്നത്: കാക്കനാട് ഭാഗത്ത് പ്രതി നടത്തിയിരുന്ന ഹോട്ടലിലെ അടുക്കളപ്പണിക്കായാണ് വാടാനപ്പള്ളി സ്വദേശികളായ അമ്മയേയും മകളേയും കൊണ്ടുവന്നത്. തേവക്കൽ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിപ്പിച്ചുവരുന്നതിനിടെയാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഗർഭിണിയായ വിവരം അറിഞ്ഞപ്പോൾ സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതി ഉറപ്പുകൊടുത്തിരുന്നു. എന്നാൽ പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ പെൺകുട്ടി ആദ്യം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലും പിന്നീട് തൃക്കാക്കര സ്റ്റേഷനിലും പരാതി നൽകിയത്. മകളുടെ വിവാഹത്തിനായി മാതാവ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഒരുലക്ഷംരൂപയും പ്രതി പലപ്പോഴായി തട്ടിയെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി മൊബൈൽഫോൺ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതി കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്ന പ്രതിയെ തന്ത്രപൂർവം കുടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |