കോഴിക്കോട് : കോർപ്പറേഷനിലെ മാട്ടുവയൽ അഴിമുഖം തോടിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.മാട്ടുവയൽ തോട്ടിലെ ചെളിയും മാലിന്യവും നീക്കി തോടിന്റെ ഇരുവശവും കരിങ്കല്ല് ഭിത്തി കെട്ടി സ്ലാബിട്ട് മൂടുന്നതിന് നഗരസഭ എത്രയും വേഗം പദ്ധതി തയ്യാറാക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം കമ്മിഷനെ അറിയിക്കണം.
എലത്തൂർ ഭാഗത്ത് നിന്നുമുള്ള മഴവെള്ളം ഒഴുകി മാട്ടുവയൽ തോട് വഴി കടലിലേക്ക് ചേരുകയാണ് ചെയ്യുന്നത്. എന്നാൽ വർഷാവർഷം കടൽ ഉൾവലിഞ്ഞ് സ്ഥലത്ത് മുഴുവൻ കാടുപിടിച്ച് തോട് അവസാനിക്കുന്ന ഭാഗത്ത് നൂറ് മീറ്റർ ചുറ്റളവിൽ വെള്ളക്കെട്ട് രൂപപ്പെടും. അതിനുശേഷം തോടിൽ വർഷാവർഷം വേനൽക്കാലത്ത് വെള്ളം കെട്ടിനിന്ന് തോടരികിലെ തെങ്ങിൽ നിന്നുള്ള ഓലയും മറ്റും തോട്ടിൽ വീണ് മലിനമാകുന്നുവെന്നും നഗരസഭാ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ചുറ്റുപാടും താമസിക്കുന്ന ചിലർ മാലിന്യം തോട്ടിൽ നിക്ഷേപിക്കാറുണ്ട്. നഗരസഭാ കൗൺസിലറുടെ നിർദ്ദേശ പ്രകാരം തോട്ടിൽ കൊതുകുനിവാരണം നടത്തിയിട്ടുണ്ട്. മാലിന്യം ഒരു പരിധിവരെ നീക്കം ചെയ്തു. ചെളിയും മാലിന്യവും നീക്കി തോടിന്റെ ഇരുവശത്തും കരിങ്കൽ ഭിത്തി കെട്ടി സ്ലാബിട്ട് മൂടിയാൽ മാത്രമേ ശാശ്വത പരിഹാരം കാണുകയുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഫോഗിംഗ് നടത്തുന്നുണ്ട്. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പരാതി പരിഹരിക്കാൻ അസിസ്റ്റന്റ് എൻജിനീയറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |