തിരുവനന്തപുരം: കവിയും നിരൂപകനുമായ പി. നാരായണ കുറുപ്പിന് പദ്മശ്രീ പുരസ്കാരം സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് പേരൂർക്കട ഇന്ദിരാനഗറിലുള്ള വസതിയിലെത്തി നൽകി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണിത്. 87 -ാമത്തെ വയസിലെ അപ്രതീക്ഷിത അംഗീകാരത്തിൽ സന്തോഷവാനാണെന്നും കലയ്ക്കും സാഹിത്യത്തിനുമായി ആര് സമയം മാറ്റിവച്ചാലും അത് ഏറെ വിലപ്പെട്ടതാണെന്നും നാരായണ കുറുപ്പ് പറഞ്ഞു. മലയാള ഭാഷയെ സ്‌നേഹിക്കുകയും സാഹിത്യത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാനാണ് നാരായണ കുറുപ്പെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു. പി. നാരായണ കുറുപ്പിന്റെ ഭാര്യ വിജയലക്ഷ്മി, മക്കളായ ഡോ. വൃന്ദ ജയകുമാർ, വിവേക് നാരായൺ, ചെറുമകൻ അതുൽ നാരായൺ, സഹോദരി പി. സരസ്വതി അമ്മ, അയൽവാസിയും മുൻ മേയറുമായ പ്രൊഫ. ജെ. ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ
കവിയും നിരൂപകനുമായ പി. നാരായണ കുറുപ്പിന് ചീഫ് സെക്രട്ടറി വി.പി. ജോയ് പേരൂർക്കടയിലെ ഇന്ദിരാനഗറിലെ വസതിയിൽ എത്തി പദ്മശ്രീ സമ്മാനിക്കുന്നു. പി. നാരായണ കുറുപ്പിന്റെ ഭാര്യ വിജയലക്ഷ്മി, സഹോദരി പി. സരസ്വതി അമ്മ, മകൾ ഡോ. വൃന്ദ ജയകുമാർ, മുൻ മേയർ ജെ. ചന്ദ്ര എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |