പെരിന്തൽമണ്ണ: പത്താം പൂര ദിവസമായ ഇന്നലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പള്ളിവേട്ട എഴുന്നുള്ളിപ്പ് നടന്നു. രാവിലെ 7.30ന് പെരിന്തൽമണ്ണ ശിവശക്തിയുടെ തിരുവാതിരക്കളിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 8ന് ഓട്ടൻതുള്ളൽ, 8:30ന്
പന്തീരടിപൂജക്ക് ശേഷം 9:30ന് കൊട്ടിയിറക്കവും 10:30 കൊട്ടിക്കയറ്റത്തെ തുടർന്ന് തിരുമുറ്റത്ത് പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും നടന്നു. വൈകീട്ട് 3ന് ചാക്യാർകൂത്തുിന് ശേഷം 5ന് തെക്കേ നടയിൽ നിന്ന് പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിലേക്ക് നടന്ന പള്ളിവേട്ട എഴുന്നള്ളിപ്പിന് ആയിരങ്ങൾ സാക്ഷിയായി. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് ഒറ്റപ്പാലം ഹരിയുടെ പ്രമാണത്തിൽ പഞ്ചവാദ്യം 7:30ന് വടക്കേ നടയിൽ ബലിക്കൽ പുരയിൽ ദീപാരാധനയ്ക്കു ശേഷം കൊട്ടിയിറക്കവും 8.30ന് കൊട്ടിക്കയറ്റത്തെ തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി
തുടർന്ന് കളംപാട്ടിന് ശേഷം ഭഗവതിയെ പള്ളിക്കുറുപ്പിന് ആനയിച്ചതോടെ പത്താം പൂര ചടങ്ങുകൾക്ക് പര്യവസാനമായി.
പതിനൊന്നാം പൂര ദിവസമായ ഇന്ന് പുലർച്ചെ 5ന് പള്ളിക്കുറുപ്പുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. 7ന് തിരുവാതിരക്കളിയും 7.30ന് ഭരതനാട്യകച്ചേരിയും 8ന് നൃത്താർച്ചനയും 8:30ന് തിരുവാതിരക്കളിയും തുടർന്ന് 9ന് കാഴ്ചശീവേലിയും നടക്കും. വൈകന്നേരം 3ന് ചാക്യാർകൂത്ത്, 4ന് ഓട്ടൻതുള്ളൽ, 6.30ന് ഡബിൾ തായമ്പക, 10ന് പാണ്ടിമേളത്തോടു കൂടി 21-ാമത്തെയും അവസാനത്തെയും ആറാട്ടിനായി കൊട്ടിയിറക്കവും ആറാട്ടുകടവിൽ തായമ്പകയും 11ന് കൊട്ടിക്കയറ്റത്തെ തുടർന്ന് 21 പ്രദക്ഷിണം 25 കലശവും അത്താഴപൂജക്ക് ശേഷം നാളെ പുലർച്ചെ 4:30ന് തെക്കോട്ടിറക്കവും പൂരപ്പറമ്പിൽ മലയൻകുട്ടിയുമായി കൂടികാഴ്ചയും കമ്പം കൊളുത്തലും പിന്നീട് മടങ്ങിയെത്തുന്നതോടെ 11 ദിവസം നീണ്ട് നിന്ന പൂരത്തിന് പരിസമാപ്തിയുമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |