ടൂണിസ് : 750 ടണ്ണിലേറെ ഡീസലുമായി ഈജിപ്റ്റിൽ നിന്ന് മാൾട്ടയിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ തെക്ക് കിഴക്കൻ ട്യൂണീഷ്യൻ തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെ ഗേബിസ് ഉൾക്കടലിൽ മുങ്ങി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കപ്പലിൽ നിന്ന് ഇതുവരെ കടലിലേക്ക് എണ്ണ ചോർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, എണ്ണ ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നും കടലിൽ ഇത് മൂലം മലിനീകരണമുണ്ടായേക്കാമെന്നും ട്യൂണീഷ്യൻ സർക്കാർ അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് ' സീലോ " എന്ന ഈ കപ്പൽ മുങ്ങാൻ കാരണമെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് കാലാവസ്ഥ പ്രതികൂലമായതോടെ ട്യൂണീഷ്യൽ സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കാൻ കപ്പൽ അനുവാദം തേടിയിരുന്നു.
എണ്ണ മലിനീകരണം ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ട്യൂണീഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഏഴ് അംഗങ്ങളെ ട്യൂണീഷ്യൻ അധികൃതർ രക്ഷപെടുത്തി. കപ്പലിന്റെ എൻജിൻ റൂം പൂർണമായും മുങ്ങി. മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ നിന്നുള്ള കപ്പാലണ് സീലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |