കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെട്ട പോക്സോ കേസിൽ പൊലീസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും. റോയിയുടെ കൂട്ടാളിയും കൊച്ചിയിൽ മോഡലുകൾ മരിച്ച കാറപകടക്കേസിലെ പ്രതിയുമായ സൈജു എം. തങ്കച്ചൻ ഈ കേസിലെ രണ്ടാം പ്രതിയും കോഴിക്കോട് സ്വദേശി അഞ്ജലി റീമാ ദേവ് മൂന്നാം പ്രതിയുമാണ്. വയനാട് സ്വദേശിയുടെ പ്രായപൂർത്തിയാകാത്ത മകളെ കഴിഞ്ഞ ഒക്ടോബറിൽ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
അഞ്ജലിയാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കുറ്റപത്രത്തിൽ പറയുന്നു. പരാതിക്കാരിയിൽ നിന്ന് അഞ്ജലി കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ഒരുക്കിയ കെണിയായിരുന്നു ഇത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.
പോക്സോയ്ക്കു പുറമേ, അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |