ലക്‌നൗ: 'പഴകുന്തോറും രുചിയേറുന്ന മധുചഷകമാണീ ജീവിതം.!' ഹിന്ദിയിൽ യോഗേശ്വർ പാടുമ്പോൾ നാണത്തോടെ സുഷമ ചേർന്നു നിൽക്കും. പരസ്പരം കണ്ണെറിഞ്ഞിവർ ചിരിക്കുമ്പോൾ ചുറ്റും പ്രണയം വിരിയും. അതെ, ദാമ്പത്യത്തിന്റെ 46ാം വർഷവും ഈ 72കാരനും 68 കാരിയും മധുവിധുയാത്രയിലാണ്. 23ാം വിദേശരാജ്യത്തേക്കുള്ള യാത്രയിൽ...
യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇക്കാലയളവിൽ 22 രാജ്യങ്ങളാണ് ഇരുവരും സന്ദർശിച്ചത്. ബുള്ളറ്റിലേറി ഇന്ത്യ മുഴുവൻ സഞ്ചരിച്ച ശേഷമാണ് ഈ 'യുവ മിഥുനങ്ങൾ' വിദേശകാഴ്ചകളിലേക്ക് തിരിഞ്ഞത്.
സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ, ബെൽജിയം, തുർക്കി, വെനീസ്, ദുബായ്, ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ് തുടങ്ങി 22 രാജ്യങ്ങൾ ഇരുവരും ചുറ്റിയടിച്ചു. സ്‌കൈഡൈവിംഗും പാരാഗ്ലൈഡിംഗും ട്രക്കിംഗും നടത്തി. നീല സമുദ്രത്തിൽ മുങ്ങാംകുഴിയിട്ടു.
റോഡ് യാത്രയാണ് ഇരുവർക്കും ഏറെ ഇഷ്ടം. വയയ് കൂടുമ്പോറും മനസ് കൗമാരത്തിലേക്ക് യാത്ര ചെയ്യുകയാണെന്നാണ് ഇരുവരും പറയുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യോഗ്വേഷർ ബെല്ല. സുഷമ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ആറു വർഷം മുമ്പാണ് ഉത്തർപ്രദേശിലേക്ക് താമസം മാറുന്നത്. തങ്ങളുടെ സമ്പാദ്യമെല്ലാം ആവുന്നകാലം വരെ യാത്രയ്ക്കായി ചെലവഴിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |