ന്യൂഡൽഹി : ആഗോള കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെതിരെ ഇന്ത്യ. കൊവിഡ് മരണങ്ങൾ കണക്കുകൂട്ടാൻ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതി ശരിയല്ലെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെ ഇത്രയധികം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കൊവിഡ് മരണസംഖ്യ കണക്കാക്കാൻ ഉപയോഗിക്കുന്ന ഗണിതവിദ്യയുടെ മാതൃക ശരിയല്ലെന്നാണ് ഇന്ത്യയുടെ വാദം. ജനസംഖ്യയിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങളും സമാന ആശങ്ക മുമ്പ് പങ്കുവച്ചിരുന്നു. ഇന്ത്യ മുമ്പ് പല അവസരങ്ങളിലും ഇത്തരം ആശങ്കകൾ പങ്കുവച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,21,751 ആണ്. എന്നാൽ, ഇന്ത്യയിൽ 40 ലക്ഷത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |