കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 36 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, ആക്രണം സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. അഫ്ഗാനിലെ പ്രാദേശിക ഉദ്യോഗസ്ഥർ ആക്രമണം സ്ഥിരീകരിച്ചു. അതേ സമയം, ആക്രമണത്തിന് പിന്നാലെ കാബൂളിലെ പാക് നയതന്ത്ര പ്രതിനിധിയെ താലിബാൻ നേതാക്കൾ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മുന്നറിയിപ്പില്ലാതെയുള്ള പ്രത്യാക്രമണങ്ങളിലേക്ക് ഇത്തരം ആക്രമണങ്ങൾ വഴിവയ്ക്കുമെന്ന് താലിബാൻ പാക് നയതന്ത്ര പ്രതിനിധിയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, തങ്ങൾ വ്യോമാക്രമണം നടത്തിയില്ലെന്നും അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്ഥാനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയെന്നുമാണ് പാകിസ്ഥാന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |