മട്ടന്നൂർ:ഉരുവച്ചാലിൽ നാൽപതു പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്ന വീട്ടിലെ കിണറ്റിൽ നിന്നും ആയുധം കണ്ടെത്തി. കവർച്ച നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയാണ് ഇന്നലെ രാവിലെ മട്ടന്നൂർ എസ്.ഐ കെ.വി.ഉമേഷ് കസ്റ്റഡിയിലെടുത്തത്. ഉരുവച്ചാൽ ടൗണിലെ ഐ.ടി.സി ട്രേഡിംഗ് കമ്പനി ഉടമ ദാറുൽ റഹ്മയിൽ സി.നൗഷാദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച പണവും നൗഷാദിന്റെ ഭാര്യയുടെ ആഭരണവും ഗോൾഡ് കോയിനുകളുമാണ് കവർച്ച നടത്തിയത്. പൊലീസ് നായ മണം പിടിച്ച് ഉരുവച്ചാൽ ടൗൺ വരെ ഓടി നിൽക്കുകയായിരുന്നു. മോഷ്ടാവ് റോഡിലെ പോയതായി സംശയിക്കുന്നതിനാൽ സമീപ പ്രദേശത്തെ വീടുകളിലെയും കടകളിലെയും സി.സി. ടിവി ദൃശ്യം പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെയാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ കമ്പി പാര കിണറ്റിൽ കണ്ടത്. കവർച്ച നടന്ന ദിവസം വീട്ടുമുറ്റത്ത് നിന്ന് എക്സോ ബ്ലയിഡ് കണ്ടെടുത്തിരുന്നു. ചുമട്ടുത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കിണറ്റിൽ നിന്നു കമ്പി പാര പുറത്തെടുത്തു. കവർച്ച നടത്താൻ ഉപയോഗിച്ച കമ്പി പാര കിണറ്റിലേക്ക് വലിചെറിഞ്ഞതായിരിക്കുമെന്നാണ് നിഗമനം. സി ഐ എം കൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് കേസ് അന്യേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |