തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന സംഘങ്ങൾക്ക് നേതൃത്വം നൽകിയവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കുമെന്നും ചോദ്യം ചെയ്താൽ തിരഞ്ഞെടുപ്പു കാലത്തെ സംഭാഷണങ്ങൾ അവർ വെളിപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും നേതൃത്വം അറിയാതെ ഇപ്പോഴത്തെ കൊലപാതകങ്ങൾ നടക്കുമോ? ഏതെങ്കിലും ഒരു നേതാവിനെ ചോദ്യം ചെയ്തോ? അതിനുള്ള ധൈര്യം സർക്കാരിനോ പൊലീസിനോ ഇല്ല.
ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം.വി.ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കലാണ്. കൊല്ലുമെന്നും വെള്ളപുതപ്പിച്ച് കിടത്തുമെന്നും പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ടും പൊലീസിന് മനസിലാകുന്നില്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവർ രാജിവയ്ക്കുന്നതാണ് നല്ലത്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കുകയെന്നതാണ് യു.ഡി.എഫ് നിലപാട്.
ഘടകകക്ഷി
മന്ത്രിമാരെ വിരട്ടുന്നു
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി വകുപ്പുകളുടെ പ്രവർത്തനം ദയനീയമാണ്. സി.ഐ.ടി.യു നേതാക്കൾ ഘടകകക്ഷി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുകയും വിരട്ടുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |