മാനന്തവാടി: കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സർക്കാരുദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കൻഡ് ഓവർസിയർ താമരശ്ശേരി സച്ചിദാനന്ദം വീട്ടിൽ പി.സുധി (52) ആണ് പിടിയിലായത്. വയനാട് വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻസ് ബ്യൂറോ സ്‌ക്വാഡാണ് കൈക്കൂലി സഹിതം സുധിയെ പിടികൂടിയത്.
ഒരു വർഷത്തോളം കെട്ടിട നിർമ്മാണം വൈകിപ്പിച്ചതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ഓവർസിയറെ സൈറ്റിൽ കൂട്ടിക്കൊണ്ടുപോയി 5000 രൂപ കൈക്കൂലിയായി നൽകി. ഈ പണമാണ് വിജിലൻസ് സംഘം തെളിവ് സഹിതം പിടികൂടിയത്.
വയനാട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ ശശിധരൻ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ റെജി, സുരേഷ്, ജോൺസൺ, ഗിരീഷ് എന്നിവരും എസ്.സി.പി ഒ മാരായ പ്രദീപ്, ഗോപാലകൃഷ്ണൻ, ഷാജഹാൻ, ബിനോയ്, ബാലൻ, അജിത്ത്, സുഭാഷ്, സുബിൻ, മുരളി, പി.എൻ.സുബിൻ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |