കണ്ണൂർ:ചെന്നൈ കാഞ്ചിപുരത്തെ അഞ്ഞൂറോളം വരുന്ന കുഷ്ഠരോഗികളുടെ ദുരിതം കണ്ട് മുറിവേറ്റ മനസ്സുമായി ഇന്ത്യയാകെ കറങ്ങിയ വൈശാഖ് തിരിച്ചെത്തി. ഇവരുടെ പുനരധിവാസത്തിനുള്ള തുക കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാവിലായി കീഴറയിലെ വൈശാഖ് ജാവ ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയത്.'റൈസിംഗ് സ്റ്റാർ ഔട്ട് റീച്ച് ഓഫ് ഇന്ത്യ' എന്ന സന്നദ്ധ സംഘടനയെ സഹായിക്കാനാണ് വൈശാഖ് ഈ ദൗത്യമേറ്റെടുത്തത്.
ഒരു ദിവസം 300മുതൽ 365 കിലോമീറ്റർ യാത്ര. ഹോട്ടലുകളിൽ ക്ലാസും ഒറ്റക്കുള്ള ബോധവത്ക്കരണവും. എല്ലാവരും സഹായം വാഗ്ദാനം ചെയ്യാറുണ്ട്. അന്തർദ്ദേശീയ ഹോട്ടൽ ശൃംഖലയായ മാരിയറ്റിലെ ജോലി ഉപേക്ഷിച്ചാണ് വൈശാഖ് ജീവകാരുണ്യത്തിന്റെ വഴി തേടിയത്.
യാത്ര ഇങ്ങനെ
കഴിഞ്ഞ ഫെബ്രുവരി 9ന് ഇന്ത്യയുടെ തെക്കൻ മുനമ്പായ ധനുഷ്‌കോടിയിൽ നിന്ന് രാവിലെ യാത്ര തുടങ്ങി. കന്യാകുമാരി വഴി തിരുവനന്തപുരത്ത് കൂടി കേരളം മുറിച്ച് കടന്ന് ഗോവയിൽ നിന്നും മുംബൈയിലേക്ക് അവിടെ നിന്ന് ചണ്ഡിഗഡ് വഴി ശ്രീനഗറിലേക്ക് ലക്‌നോവിൽ നിന്ന് നേപ്പാൾ വഴി കൊൽക്കത്തയിലേക്ക് അവസാനം ചെന്നൈയിൽ കാഞ്ചീപുരത്ത് യാത്ര അവസാനിക്കുമ്പോൾ 51 ദിവസം പൂർത്തിയായി.നേരത്തെ ശ്രീലങ്കയിൽ നടത്തിയ യാത്രയിൽ അവിടത്തെ ഒരു ക്യാൻസർ ആശുപത്രിക്ക് എട്ടുകോടിയോളം ശ്രീലങ്കൻ രൂപ ലഭിച്ചതായി വൈശാഖ് പറയുന്നു.
ജാവ@50
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ജാവ ബൈക്ക് പഴയതാണെങ്കിലും വല്ലാത്ത വിശ്വാസമായിരുന്നു പലരും എതിർത്ത് ഇത്തരം പഴഞ്ചൻ ബൈക്കുമായി ഒറ്റക്ക് നീണ്ടയാത്ര നടത്താൻ പറ്റുമോ എന്നും. ഒന്നും പറ്റിയില്ല സുഖകരമായ യാത്ര ചില്ലറ അറ്റകുറ്റപ്പണി ഒഴിച്ചാൽ വണ്ടി പർഫെക് ട് ആണെന്ന് വൈശാഖ് പറയുന്നു.
മാവിലായി കീഴറയിൽ സീതാറാം -വിദ്യ ദമ്പതികളുടെ മകനാണ് വൈശാഖ്
സദ്ഗുരു ജഗ്ഗിവാസുദേവിൽ നിന്ന് പ്രചോദനം നേടിയാണ് ഇത്തരം യാത്രകളിലേക്ക് നീങ്ങിയത്. ജീവിതം മുഴുവൻ യാത്രചെയ്യുകയും അറിയുകയും ലോകത്തോട് സംസാരിക്കുകയുമാണ് ലക്ഷ്യം-
വൈശാഖ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |