ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ ' ദി ഗോഡ് ഒഫ് സ്മോൾ തിംഗ്സും " ഇടം നേടി. 1952 മുതലുള്ള കഴിഞ്ഞ 70 വർഷത്തിനിടെയിൽ ഓരോ ദശാബ്ദത്തിൽ നിന്നും 10 പുസ്തകങ്ങൾ വീതമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം, ജെ.കെ റൗളിംഗിന്റെ ലോകപ്രശസ്ത കൃതിയായ ഹാരിപ്പോട്ടറിനെയും ജെ.ആർ.ആർ ടോൾക്കീന്റെ ദ ലോഡ് ഒഫ് ദ റിംഗ്സിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായി. യാൻ മാർട്ടലിന്റെ പ്രശസ്തമായ ' ലൈഫ് ഒഫ് പൈ ' യും പട്ടികയിൽ ഇടം നേടി. 31 രാജ്യങ്ങളിൽ നിന്നുള്ള ലൈബ്രേറിയൻമാർ, പ്രസാദകർ, സാഹിത്യ വിദഗ്ദ്ധർ എന്നിവരുടെ പാനലാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്.
ദ ഗൈഡ് ( ആർ.കെ. നാരായൺ ), സൺലൈറ്റ് ഓൺ എ ബ്രോക്കൻ കോളം ( ആതിയ ഹുസൈൻ ), ദ നോവെയർ മാൻ ( കമലാ മാർകണ്ഡേയ ), ക്ലിയർ ലൈറ്റ് ഒഫ് ഡേ ( അനിത ദേശായ് ), മൂൺലൈറ്റ്സ് ചിൽഡ്രൻ ( സൽമാൻ റുഷ്ദി), എ ഫൈൻ ബാലൻസ് ( റോഹിൻടൺ മിസ്ത്രി ), ദ ബ്ലൂ ബെഡ്‌സ്പ്രെഡ് ( രാജ് കമൽ ഝാ ) എന്നിവയാണ് പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യൻ കൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |