SignIn
Kerala Kaumudi Online
Friday, 26 April 2024 2.30 AM IST

മൂല്യനിർണയത്തിൽ 'ഒറ്റക്കെട്ട്',​ സമരവുമായി അദ്ധ്യാപകർ

s

ആലപ്പുഴ : മൂല്യനിർണയത്തിന് നിർദ്ദേശിച്ചിട്ടുള്ള ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വരുത്തിയിരിക്കുന്ന വർദ്ധനവ് പിൻവലിക്കും വരെ 'ഒറ്റക്കെട്ട്' സമരത്തിലേക്ക് കടക്കാൻ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. 26 ഉത്തരക്കടലാസ് വീതമായിരുന്നു കഴിഞ്ഞ വർഷം വരെ ഒരു ദിവസം അദ്ധ്യാപകർ മൂല്യനിർണയം നടത്തിയിരുന്നത് . 30 മാർക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസ് ഒരു ദിവസം മൂല്യനിർണയം നടത്തിയിരുന്നു.

എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈർഘ്യത്തിലോ, ആകെ മാർക്കിലോ വ്യത്യാസം വരുത്താതെ തന്നെ, ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം 34, 50 ആയി ഉയർത്തിയിരിക്കുന്നത് മൂലം മൂല്യനിർണയത്തിന്റെ കൃത്യതയിൽ വെള്ളം ചേർക്കേണ്ടി വരുമെന്ന് അദ്ധ്യാപകർ പരാതിപ്പെടുന്നു. ഒരു ദിവസം രണ്ട് കെട്ടുകളിലെ 34 പേപ്പർ നോക്കിത്തീർക്കാൻ കഴിയില്ലെന്നും, പേപ്പർ വർദ്ധനവ് പിൻവലിക്കും വരെ ഒരു കെട്ടിലെ പേപ്പറുകൾ മാത്രം പരിശോധിക്കുന്ന 'ഒറ്റക്കെട്ട്' സമരവുമായി മുന്നോട്ടു പോകുമെന്നും ഉറച്ചനിലപാട് സ്വീകരിച്ചിരിക്കുകയാണ് അദ്ധ്യാപകർ.

കൃത്യതയെ ബാധിക്കും

ഈ വർഷം ചോദ്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 80 മാർക്കുളള വിഷയത്തിന് 35 ചോദ്യങ്ങളും 60 മാർക്കുളള വിഷയത്തിന് 36 ചോദ്യങ്ങളും 30 മാർക്കുളള വിഷയത്തിന് 24 ചോദ്യങ്ങളുമാണുളളത്. അദ്ധ്യാപകർ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട സമയം ആറ് മണിക്കൂറാണ്. അതായത് ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിന് ഒരദ്ധ്യാപകന് എടുക്കാവുന്ന കൂടിയ സമയം 10 മിനിട്ടാണ്. ബയോളജിക്ക് അത് ഏഴു മിനിട്ടായി പരിമിതപ്പെട്ടിരിക്കുന്നു. ഇത് മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കും. ഉത്തരപേപ്പറുകൾ സമാധാനമായി വായിച്ചു നോക്കാനുളള സമയം ലഭിക്കില്ല. ഇത് അദ്ധ്യാപകരെ സമ്മർദ്ദത്തിലാക്കും.കഴിഞ്ഞ വർഷം രണ്ട് മാർക്ക് വ്യത്യാസം വന്നതുമൂലം അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

മൂല്യനിർണയത്തിലുണ്ടാവുന്ന ചെറിയ മാർക്ക് വ്യത്യാസങ്ങൾക്ക് പോലും അദ്ധ്യാപകർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ എടുക്കുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പരാതിയില്ലാതെ മൂല്യനിർണയം പൂർത്തീകരിക്കണമെങ്കിൽ ഉദാരമായി മാർക്ക് നൽകേണ്ടിവരും. ഇത് മൂല്യനിർണയത്തിന്റെ സൂക്ഷ്മതയെ സ്വാധീനിക്കും. കാര്യക്ഷമത കാത്ത് സൂക്ഷിച്ച് പേപ്പർ നോക്കിയാൽ ഒരു ദിവസം രണ്ട് കെട്ടിലെ 34 പേപ്പർ നോക്കിത്തീർക്കാൻ കഴിയില്ല

- അജു.പി.ബഞ്ചമിൻ, ജില്ലാ ചെയർമാൻ, ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.