ചവറ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന്
കൊച്ചി: ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ളീഡർ എസ്. അംബികാദേവിക്കും മകനും എതിരായ സ്ത്രീധനപീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ചവറ സ്വദേശി എസ്. ശ്രീലക്ഷ്‌മി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഹർജി ഏപ്രിൽ 29നു വീണ്ടും പരിഗണിക്കും.
ചവറ മുൻ എം.എൽ.എ അന്തരിച്ച എൻ. വിജയൻ പിള്ളയുടെ മകളാണ് ശ്രീലക്ഷ്‌മി. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്തൃമാതാവ് അംബികാദേവിയടക്കമുള്ളവരും തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ശ്രീലക്ഷ്‌മി ചവറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |