പൂവാർ: നെയ്യാറിൽ രേഖകളില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളെ കണ്ടെത്താൻ പൊലീസ് മിന്നൽ പരിശോധന നടത്തി. രേഖകളില്ലാതെയും അനധികൃതവുമായി ഉല്ലാസ സവാരി നടത്തുന്ന നിരവധി ബോട്ടുകൾ കണ്ടെത്തി. പൂവാറിലെ ബ്രേക്ക് വാട്ടറിൽ ദിവസവും ഉല്ലാസ സവാരിക്കായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിവരികയാണ്. റേറ്റിന്റെ കാര്യത്തിൽ ബോട്ടുകാരും ടൂറിസ്റ്റുകളും തമ്മിൽ തർക്കം പതിവായതും, ഇടനിലക്കാർ ടൂറിസ്റ്റുകളെ വഴിയിൽ തടയുന്നതും പതിവായതിനെതിരെ പരാതികൾ ഉയന്ന സാഹചര്യത്തിലാണ് പൂവാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നിർദ്ദേശമനുസരിച്ച് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ 20 ഓളം ബോട്ടുകൾ പിടിയിലായി. പൂവാർ പൊലീസ് സബ് ഇൻസ്‌പെക്ടർ എ.തിങ്കൾ ഗോപകുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസുകാരായ ജിത്തു, വൃന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയ ബോട്ടുകൾക്ക് പിഴ ചുമത്തി വിട്ടയച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധന നടത്തുമെന്നും ടൂറിസ്റ്റുകൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ പറഞ്ഞു.
തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |