SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.46 AM IST

ഐ.എൻ.എസ് വാഗ്ഷീർ പരീക്ഷണ ഓട്ടം തുടങ്ങി

kk

മുംബയ്: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് 'വാഗ്ഷീർ' കടലിൽ ഇറക്കി. തെക്കൻ മുംബയിലെ മസഗൺ ഡോക്കിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. നാവികസേനയിലേക്ക് കമ്മിഷൻ ചെയ്യുന്നതിനു മുമ്പ് ഒരുവർഷത്തോളം വാഗ്ഷീർ തുറമുഖത്തും കടലിലും കർശന പരിശോധനകൾക്കും പരീക്ഷണ ഓട്ടത്തിനും വിധേയമാക്കും.

ഫ്രഞ്ച് നാവിക പ്രതിരോധകമ്പനിയായ ഡി.സി.എൻ.എസ് രൂപകൽപന ചെയ്ത ആറ് അന്തർവാഹിനികൾ നാവികസേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായാണ് നിർമ്മിക്കുന്നത്. അന്തർവാഹിനികളുടെ നിർമ്മാണച്ചുമതല മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ്.

ഐ.എൻ.എസ് കൽവരി, ഐ.എൻ.എസ് ഖണ്ഡേരി, ഐ.എൻ.എസ് കരംഗ്, ഐ.എൻ.എസ് വേല, ഐ.എൻ.എസ് വാഗിർ എന്നിവയാണ് നാവികസേനക്ക് വേണ്ടി നിർമിച്ച മറ്റ് അന്തർവാഹിനികൾ. ഇതിൽ ആദ്യത്തെ നാലെണ്ണം ഇതിനോടകം കമ്മിഷൻ ചെയ്തു. ഐ.എൻ.എസ് വാഗിർ പരീക്ഷണ ഘട്ടത്തിലാണ്.

ഐ.എൻ.എസ് വാഗ്ഷീർ

  • സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി കുടുംബത്തിലെ ആറാമൻ
  • ഇന്ത്യൻ മഹാസമുദ്രത്തിലെ അപകടകാരിയായ 'സാൻഡ് ഫിഷായ വാഗ്ഷീറിന്റെ പേരിലുള്ള അന്തർവാഹിനി
  • ശബ്ദത്തിന്റെ തോത് വളരെ കുറവായതിനാൽ ശത്രുക്കൾക്ക് എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയില്ല.
  • വെള്ളത്തിനടിയിലും ജലോപരിതലത്തിലും മികച്ച പ്രവർത്തന ശേഷി
  • അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ നിക്ഷേപിക്കൽ എന്നിവയ്ക്ക് ഉപയോഗിക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.