തിരുരങ്ങാടി: തിരൂരങ്ങാടി വില്ലേജിലെ വിവിധ പാടങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷക സംഘം വില്ലേജ് കമ്മിറ്റി പരാതി നൽകി. കൃഷി വകുപ്പ് മന്ത്രി, താലൂക്ക് തഹസിൽദാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്. ഇപ്പോഴും നെൽകൃഷി നടത്തികൊണ്ടിരിക്കുന്ന ഇടങ്ങളിലാണ് രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തുന്നത്. അതിനാൽ രാത്രികാലങ്ങളിൽ ഓടുന്ന മണ്ണ് വണ്ടികൾ തടയുന്നതിനും അധികൃതർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളകൗമുദി ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
കൃഷിയിടങ്ങളിൽ ഇട്ട മണ്ണ് എടുത്ത് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് തഹസിൽദാർ ഉറപ്പ് നൽകുകയും വില്ലേജ് ഉദ്യോഗസ്ഥൻമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുകയുമുണ്ടായി. കർഷകസംഘം തിരൂരങ്ങാടി ഏരിയാ ജോയന്റ് സെക്രട്ടറി എം.പി ഇസ്മായിൽ, വില്ലേജ് കമ്മിറ്റി അംഗങ്ങളായ കുഞ്ഞിമുഹമ്മദ് ചുള്ളിപ്പാറ, കെ.വി അബ്ദു ലത്തീഫ് എന്നിവരാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |