തിരുവനന്തപുരം: തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നവർ തദ്ദേശ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കുന്ന ഫയൽ അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്‌നപരിഹാരം തേടണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
2022 ജനുവരി 31 വരെ സ്വീകരിച്ചവയിൽ തീർപ്പാക്കാനുള്ള പരാതികളും ഫയലുകളും വർഷവും കാറ്റഗറിയും തിരിച്ച് ഓഫീസ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയാണ് അദാലത്ത് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലുമാണ് അദാലത്ത് നടത്തുന്നത്. ഓഫീസ്, ജില്ല, സംസ്ഥാന തലങ്ങളിൽ അദാലത്ത് വിജയിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. കെട്ടിക്കിടക്കുന്ന ഫയലുകൾ അതത് ഓഫീസിൽ തീർപ്പാക്കണം. മേൽ ഓഫീസുകളിലേക്കുള്ളവ അവിടേക്ക് അയച്ച് റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |