ന്യൂഡൽഹി: കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം. ഐ.എൻ.എസ് ഡൽഹി യുദ്ധക്കപ്പലിൽ ഘടിപ്പിച്ച നാവിക സേനയുടെ പതിപ്പും സുഖോയ്-30 യുദ്ധവിമാനത്തിൽ നിന്നുള്ള വ്യോമസേനാ പതിപ്പുമാണ് പരീക്ഷിച്ചത്.
കടലിൽ ഒരുക്കി നിറുത്തിയ പഴയ കപ്പലിൽ ഐ.എൻ.എസ് ഡൽഹിയിൽ നിന്നുള്ള പോർമുനയില്ലാത്ത മിസൈലാണ് ആദ്യം പതിച്ചത്. മണിക്കൂറിൽ 3000 കിലോമീറ്റർ വേഗതയിൽ പതിച്ച മിസൈൽ വലിയൊരു ദ്വാരം സൃഷ്ടിച്ച് കപ്പലിനുള്ളിലേക്ക് കുത്തിക്കയറി. പിന്നാലെ സുഖോയ് വിമാനത്തിൽ നിന്നുള്ള മിസൈലും കപ്പലിൽ പതിച്ചു. പോർമുനയോടെയുള്ള മിസൈലിന്റെ ആഘാതം താങ്ങാനാനാവാതെ കപ്പൽ മുങ്ങി. ശത്രു വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ കഴിവുള്ളവയാണ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |