ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിന് കൈമാറാൻ ലണ്ടനിലെ കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവുണ്ടെങ്കിലും അസാൻജിന്റെ വിഷയത്തിൽ ഉചിതമായ തീരുമാനം സ്വീകരിക്കാൻ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് അധികാരമുണ്ട്. വിധിക്കെതിരെ അസാൻജിന് 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം. അസാൻജിനെ യു.എസിന് കൈമാറിയാൽ അവിടെ അദ്ദേഹം വിചാരണ നേരിടേണ്ടി വരും.
ആയിരക്കണക്കിന് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര രേഖകൾ പരസ്യപ്പെടുത്തിയതിന് അസാൻജിനെതിരെ 18 ക്രിമിനൽ കേസുകളാണ് യു.എസിലുള്ളത്. 2010 ലായിരുന്നു യു.എസ് ഭരണകൂടത്തെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളുടേത് അടക്കം അതീവ പ്രാധാന്യമുള്ള യുദ്ധരേഖകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ വിക്കിലീക്സ് പുറത്തുവിട്ടത്.
2019 മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയ ശേഷമായിരുന്നു അസാൻജ് ജയിലിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |