കോട്ടയം . കൈതച്ചക്കയ്ക്ക് ഭേദപ്പെട്ട വില ലഭിക്കുമ്പോഴും പ്രയോജനം ലഭിക്കാതെ കൈത കർഷകർ നട്ടംതിരിയുന്നു. വിപണിയിൽ നല്ലയിനം കൈതച്ചക്കയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. വെയിലും മഴയും മാറിമാറി വരുന്നതിനാൽ കൈതച്ചക്ക പെട്ടെന്ന് പഴുത്തുപോകുകയാണ്. പകൽസമയത്തെ കനത്ത ചൂടിൽ കൈതച്ചെടി വാടിപ്പോകുന്നതും വ്യാപകമായി. ഒപ്പം കൈതച്ചക്കയ്ക്ക് തൂക്കക്കുറവും അനുഭവപ്പെട്ടു. കൊവിഡ് കാലത്തുണ്ടായ വിലയിടിവിൽനിന്ന് കർഷകർക്ക് മോചിതനാകാനുള്ള വിലവർദ്ധവ് ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. വളം ഇടേണ്ട സമയമായിട്ടും യൂറിയ, പൊട്ടാഷ്, കൂട്ടുവളം എന്നിവ കിട്ടാനില്ല. വിലയും ഇരട്ടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |