കോട്ടയം . കടുത്ത ചൂടിൽ വിളകൾ വാടിക്കരിയുമ്പോൾ ആവശ്യത്തിന് വളം ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻനഷ്ടം നേരിട്ട കർഷകർക്ക് ഇടിത്തീയാണ് വളവില വർദ്ധനയും ക്ഷാമവും. പച്ചക്കറി, വാഴകൃഷികൾക്ക് ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വരെ വില വർദ്ധിച്ചു. യൂറിയ മാത്രമാണ് ആശ്വാസം. പ്രിന്റഡ് വില 265 രൂപയാണ്. ഇതേ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. അതിനാൽ വിലകൂട്ടി വിൽക്കേണ്ടിവരുന്നതായി വ്യാപാരികൾ പറയുന്നു. രണ്ടു മാസത്തോളമായി വളം മാർക്കറ്റിൽ നിന്ന് പൊട്ടാഷ് അപ്രത്യക്ഷമായതോടെ കർഷകർ ദുരിതത്തിലാണ്. ചെടികൾ പുഷ്പിക്കുന്നതിനും കായകൾ പുഷ്ടിപ്പെടുന്നതിനും പൊട്ടാഷ് അത്യാവശ്യമാണ്. ഇതിനു പകരമായി വെണ്ണീറ് ഉപയോഗിക്കാമെങ്കിലും അതും കിട്ടാനില്ല. ദൗർലഭ്യത്തിന്റെ കാരണം കർഷകർക്കും വളം വ്യാപാരികൾക്കും വ്യക്തമാകുന്നില്ല.
ഫാക്ടംഫോക്‌സിന് 1490 രൂപയാണ് പുതിയ വില. ഘട്ടംഘട്ടമായാണ് ഫാക്ടംഫോക്‌സിന്റെ വിലയിൽ വർദ്ധനവ് ഉണ്ടായത്. മൂന്നു മാസം മുൻപ് ഫാക്ടംഫോക്‌സിന് 1390 രൂപയായിരുന്നു. പൊട്ടാഷിന് 1000 രൂപയിൽ നിന്ന് 1700 ലേക്കെത്തി. ഇത് 2000 വരെ എത്തുമെന്ന് കർഷകർ പറയുന്നു.
പോക്കറ്റ് ചോർത്തി പ്രതിസന്ധി.
മിശ്രിതവളങ്ങളുടെ (എൻ പി കെ) വിലയും വർദ്ധിച്ചു.
പൊട്ടാഷിന് ഒറ്റയടിക്ക് 700 രൂപയാണ് വർദ്ധിച്ചത്.
20 ൽ നിന്ന് ചില്ലറ വില്പനവില 35 ലേക്ക് ഉയർന്നു.
ഉണങ്ങിയ ചാണകത്തിന്റെ വിലയിലും വർദ്ധന.
വിലക്കയറ്റം (പഴയത്, പുതിയത്).
പൊട്ടാഷ് . 1000 - 1710 .
ഫാക്ടംഫോസ് . 1390 - 1490.
മിശ്രവളം . 940 - 1200.
കർഷകൻ രാജീവ് പറയുന്നു.
വേണ്ടത്ര വളം ലഭിച്ചില്ലെങ്കിൽ പ്രതീക്ഷിച്ച വിളവ് ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |