ചെർപ്പുളശ്ശേരി: ചളവറയിൽ നടക്കുന്ന മഹാ കുബേരയാഗത്തിന്റെ അഞ്ചാദിനത്തിലും ഭക്തജനത്തിരക്ക് നിയന്ത്രണാതീതം. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായിക് ഉൾപ്പെട്ട നിരവധി പ്രമുഖർ ഇന്നലെ യാഗശാലയിലും കുബേര ക്ഷേത്രത്തിലും ദർശനം നടത്തി. ചരിത്രത്തിലാദ്യമായി ചളവറയെ പുണ്യഭൂമിയായി സങ്കൽപ്പിച്ച് പതിനായിരങ്ങളാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മഹാ കുബേര യാഗശാലയിലേക്ക് എത്തിയത്. അഞ്ചാം ദിനത്തിൽ കേന്ദ്ര ടൂറിസം തുറമുഖ വകുപ്പ് മന്ത്രി ശ്രീപദ് നായിക് യാഗശാലയിലും കുബേര ക്ഷേത്രത്തിലും ദർശനം നടത്തി. ഒപ്പം തെലുങ്കാന മുൻ മന്ത്രിയും സിനിമാ താരവുമായ ബാബു മോഹൻ, സിനിമ സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയവരും ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ കുബേര സന്നിധിയിൽ കേന്ദ്രമന്ത്രിയെയും വിശിഷ്ടാതിഥികളെയും യാഗം രക്ഷാപുരുഷൻ ടി.പി. ജയകൃഷ്ണൻ ആദരിച്ചു. കുബേര ചരിതത്തെക്കുറിച്ച് തോൽപാവകൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ തയ്യാറാക്കിയ തോൽ പാവകൂത്തും അരങ്ങേറി. രാമചന്ദ്ര പുലവരെ കേന്ദ്രമന്ത്രി ശ്രീപദ് നായിക് പൊന്നാടയണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |