തിരുവനന്തപുരം: തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30നകം തീർപ്പാക്കണമെന്ന് ലേബർ കമ്മിഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി കർശന നിർദ്ദേശം നൽകി.
ഫയലുകൾ തീർപ്പാക്കുന്നതിനു ഫയൽ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം തൊഴിൽ സുരക്ഷ , തൊഴിൽ അവകാശങ്ങൾ എന്നിവ ഉറപ്പാക്കണം. തൊഴിൽ വകുപ്പിലെ ജീവനക്കാരിൽ ചെറിയൊരു വിഭാഗം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുണ്ട്. മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകും. അഴിമതിക്കാരോട് കർക്കശമായ സമീപനം സ്വീകരിക്കും. തൊഴിൽ തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരമുണ്ടാക്കണം. പരിഹരിക്കാനാവാത്തവ ലേബർ കോടതികളുടെയോ ട്രിബ്യുണലുകളുടെയോ പരിഗണനയ്ക്കു വിടണമെന്നും മന്ത്രി പറഞ്ഞു.
ലേബർ കമ്മിഷണറേറ്റ് ഇ- ഫയലിംഗ് രീതിയിലായതിന്റെ പ്രഖ്യാപനം മന്ത്രി നടത്തി. ലേബർ കമ്മിഷണറേറ്റിന്റെ പുതുക്കിയ വെബ് സൈറ്റിന്റേയും പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായുള്ള ഓൺലൈൻ സംവിധാനമായ ഇന്റഗ്രറ്റെഡ് കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെയും ഉദ്ഘാടനവും നിർവഹിച്ചു . തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ,ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |